Monday 30 November 2015

പ്രണയവേദന

            എം എ രമേഷ് മടത്തോടന്‍

ഒടുങ്ങാത്ത അഗാധ
പ്രണത്തിന്‍ കണ്ണുകള്‍
ഇന്നും അവളെതേടി
അലയാറുണ്ട് 

തണ്ണലിട്ട ഇലഞ്ഞിമര-
ത്തിന്‍ ചുവട്ടിലും നീളുന്ന
ഇടവഴികളിലും തങ്ങിനിന്ന
നിഴലുകള്‍ക്ക് അവളുടെ
ഛായയായിരുന്നു

പച്ചപനംതത്ത ചിറകുവി-
ടത്തുന്ന നെല്‍കതിരുകളിലും
സായാനക്കാറ്റു വിശുന്ന
കുന്നിന്‍ ചരുവുകളിലും
എന്‍ ഗായകിയുടെ
സപ്തസ്വരങ്ങള്‍
പ്രതിധ്വാനിച്ചിരുന്നു
പഴയതുപോലെ

കണ്ണീരലിഞ്ഞ താളു-
കളിലും നടന്നകന്ന
സ്നേഹത്തിന്‍ തീരങ്ങളിലും
അവളുടെ പാതമുദ്രകള്‍ പുംഞ്ചിരിച്ചിരുന്നു
മരവിക്കാതെ

ആകാശനീലിമയിലും 
കൗതുകംചിതറിയ-
നക്ഷത്രക്കൂട്ടങ്ങളിലും
ആ ദേവതയുടെ രൂപങ്ങള്‍
ഇന്നും വരക്കപ്പെടുന്നു

മിന്നാമിന്നുങ്ങുകളെ
പോലെ അവയെന്‍
മനസ്സിന്‍ അന്തപുരങ്ങളില്‍
അവളറിയാതെ
തപസിരിക്കുന്നു

No comments:

Post a Comment