Thursday 10 December 2015

പൂവിനോട്...

         എം എ രമേഷ് മടത്തോടന്‍

കാട്ടുമുല്ലെ
നിന്നോടെനിക്ക്
മൗനമാണ്. 
ഉണരുമ്പോള്‍
നിയെനിക്ക്
പുഷ്പങ്ങള്‍
നല്‍കുന്നില്ല
വിരിയുമ്പോള്‍
എന്നോട് നീ
ശോകഗാനങ്ങള്‍ മൂളുന്നു
ഹൃദയത്തിലെ
നാസങ്ങള്‍ക്ക് നീ
നറുമണം പകരുന്നില്ല
തലോടിയാല്‍ നീ
തൊട്ടാവാടി ചമയുന്നു
എന്നാലും ഈ മനമാം
തടാകത്തില്‍  വറ്റാത്ത
സ്നേഹത്തിന്‍ നീരുറവ
നിന്‍ പേശികളെ
പിന്നെയും നനച്ചിടുന്നു
വീണ്ടുമോരു
പുഷ്പത്തിനുവേണ്ടി.

Wednesday 2 December 2015

മനസ്സ് എഴുതുന്നു

         എം എ രമേഷ് മടത്തോടന്‍

നിശബ്ദ പ്രണയമാണീ
മനമാം  മഷികുപ്പി
അവളെക്കുറിച്ചെഴുതി

അവള്‍ നടന്ന
വഴിയെക്കുറിച്ചെഴുതി

അവള്‍ തന്ന
നിമിഷങ്ങളെക്കുറിച്ചെഴുതി

അവള്‍ തന്ന
സായാനങ്ങളെക്കുറിച്ചെഴുതി

അവള്‍ തന്ന
സ്വപ്നത്തെക്കുറിച്ചെഴുതി

എന്‍ ആയുസ്സിന്‍
മഷിതണ്ടുകളുടെ നീരു വറ്റിടുന്നു

മഷിതണ്ടെ വറ്റെരുതെ
ഇനിയും എഴുതാന്നുണ്ടെ
എന്നും എഴുതി

തോണിയാണെന്ന് ഓര്‍മ്മവേണം

           എം എ രമേഷ് മടത്തോടന്‍

ജീവിതം തോണിയാ-
ണത്രെ പുന്തുന്ന അഗാധ
ആഴങ്ങളുടെ കുരവെക്ക്
മീതെ ഒരുപ്പാടുപേരുടെ സ്വപ്നചരക്കുകളുടെ
ഭാരം വഹിച്ചൊഴുകുന്ന
നീണ്ട തോണി

പതിവുക്കാരെ കാത്തി-
രുന്നു മുഷിയുമ്പോള്‍
ചോദിക്കാറില്ല വൈകിയ-
തിന്റെ കാരണങ്ങള്‍

തോണി വെള്ളത്തിലാണ്
കാല്‍ വെക്കുമ്പോള്‍
നിങ്ങള്‍ ശ്രദ്ധിക്കണം
അതിളകും ചെറുതായി
ഉലയും മറിക്കരുത്;

ഇക്കരനിന്നും അക്കര-
നോക്കി രസിക്കരുത്
തോണിയാണ് കാറല്ല;
ഓര്‍മ്മവേണം

കണ്ണീരിന്റെ കുത്തോഴു-
ക്കുകളെ ഭയക്കരുത്
നിങ്ങള്‍ തോണിയിലാണ്  ഓര്‍മ്മവേണം

വെളളം കലങ്ങിട്ടുണ്ട്
മിന്നലില്ല ഇടിയോടു-
ക്കൂടി മലക്കുനോവിന്റെ
മഴ പെയ്യുന്നതാണ്
വെള്ളം തൊടരുത്;
പുഴുത്ത മീനുകള്‍ ചത്തുപൊങ്ങിയതാണ്

അനങ്ങരുത് ചരിയരുത്
നദിക്കുമധ്യേ എത്തി മൂളിപാട്ടുപാടണം
കരയണം ശബ്ദമില്ലാതെ
ഉലയും തോണിയാണ്
ഓര്‍മ്മവേണം

തുഴക്കാരന്  അപ്രീതി-
യുണ്ട് ഒറ്റക്കാണ് 
പെരുവെള്ളത്തി
നെതിരെ തുഴയുന്നത്
ചിരിക്കരുത് തമാശയല്ല; തോണിയാണ്  ഓര്‍മ്മവേണം
ഉലയും മറിക്കരുത്

വള്ളം കരപറ്റിയിരി-
ക്കുന്നു ഇറങ്ങിക്കോ
ആവേശംവേണ്ട
തോണിയാണ്  ഓര്‍മ്മ-
വേണം ഉലയും
മറിക്കരുത്;
ഇനിയും ആളെ
കയറ്റാനുണ്ട്.